Friday, March 27, 2009

ജബ്ബാര്‍ മാഷിന്റെ പ്രഭാഷണം 2

ജബ്ബാര്‍ മാഷിന്റെ പ്രഭാഷണം :




മുഴുവനായി കേള്‍ക്കാന്‍

Tuesday, March 17, 2009

യുക്തിവാദം: യുദ്ധത്തിനു ‘സ്പിരിറ്റു’ പകരുന്ന ദൈവം!

യുക്തിവാദം: യുദ്ധത്തിനു ‘സ്പിരിറ്റു’ പകരുന്ന ദൈവം!
കടപ്പാട്: ഇ.എ.ജബ്ബാര്‍

സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ടറിയുന്നവനാകുന്നു.

നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച്‌ പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.

അവിടെ വെച്ച്‌ വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.നമ്മോട്‌ അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത്‌ വഞ്ചനമാത്രമാണെന്ന്‌ കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.

യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന്‌ അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന്‌ പറഞ്ഞു കൊണ്ട്‌ അവരില്‍ ഒരു വിഭാഗം ( യുദ്ധരംഗം വിട്ടുപോകാന്‍ ) നബിയോട്‌ അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന്‌ മാത്രം.അതിന്‍റെ ( മദീനയുടെ ) വിവിധ ഭാഗങ്ങളിലൂടെ ( ശത്രുക്കള്‍ ) അവരുടെ അടുത്ത്‌ കടന്നു ചെല്ലുകയും, എന്നിട്ട്‌ ( മുസ്ലിംകള്‍ക്കെതിരില്‍ ) കുഴപ്പമുണ്ടാക്കാന്‍ അവരോട്‌ ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത്‌ ചെയ്തു കൊടുക്കുന്നതാണ്‌. അവരതിന്‌ താമസം വരുത്തുകയുമില്ല. കുറച്ച്‌ മാത്രമല്ലാതെ.തങ്ങള്‍ പിന്തിരിഞ്ഞ്‌ പോകുകയില്ലെന്ന്‌ മുമ്പ്‌ അവര്‍ അല്ലാഹുവോട്‌ ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.

( നബിയേ, ) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെടുകയില്ല. അങ്ങനെ ( ഓടിരക്ഷപ്പെട്ടാലും ) അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ ജീവിതസുഖം നല്‍കപ്പെടുകയില്ല.

ഈ ഖുര്‍ ആന്‍ വെളിപാടുകള്‍ ശ്രദ്ധയോടെ വായിച്ചു നോക്കിയാല്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത് എന്താണ്? പശ്ചാത്തലവിവരണം കൂടാതെ ഈ സൂക്തങ്ങള്‍ മന‍സ്സിലാക്കുകയാണെങ്കില്‍ , യുദ്ധം ചെയ്യലും യുദ്ധവേളയില്‍ പരാജയഭയം നേരിട്ടാലും പിന്തിരിഞ്ഞു പോകാതെ മരണം വരിക്കലും ഒരു വിശ്വാസിയുടെ കടമയാണെന്നാണു തന്നെയല്ലേ അര്‍ത്ഥം?

ഇനി ഈ വെളിപാടുകള്‍ അവതരിക്കപ്പെട്ട സന്ദര്‍ഭം വ്യാഖ്യാനകൃതികളില്‍നിന്നും ഹദീസുകളില്‍നിന്നും വ്യക്തമാകുന്നതു കൂടി പരിശോധിക്കാം: ഇസ്ലാം ചരിത്രത്തിലെ മൂന്നാമത്തെ പ്രധാനയുദ്ധമാണിവിടെ സന്ദര്‍ഭം. അഹ്സാബ് യുദ്ധം എന്നും ഖന്ദഖ് യുദ്ധം എന്നും അറിയപ്പെടുന്ന സംഭവം മുസ്ലിം ചരിത്രകാരന്മാരുടെ ഏകപക്ഷീയമായ വിവരണങ്ങളില്‍നിന്നും വ്യാഖ്യാനങ്ങളില്‍നിന്നും ഗ്രഹിക്കാവുന്നതിപ്രകാരമാണ്:. ബദറില്‍ വെച്ചു മക്കയിലെ ഖുറൈഷികള്‍ക്കു നേരിടേണ്ടി വന്ന അപ്രതീക്ഷിതമായ ആക്രമത്തിലെ കെടുതികള്‍ക്കു പകരം വീട്ടാനായി ആസൂത്രിതമായ യുദ്ധ സന്നാഹങ്ങളോടെ അവര്‍ മുഹമ്മദിനെയും അനുയായികളെയും ഉഹ്ദില്‍ വെച്ചു നേരിട്ടു. ആ യുദ്ധത്തില്‍ മുഹമ്മദും കൂട്ടരും അതി ദയനീയമായി പരാജായ്പ്പെടുകയും നിരവധി “സത്യവിശ്വാസികള്‍” കൊല്ലപ്പെടുകയും ചെയ്തു. നബിക്കു തന്നെ പരിക്കേല്‍ക്കുകയും ഒടുവില്‍ അദ്ദേഹം പിന്തിരിഞ്ഞോടുകയുമാണുണ്ടായത്. നബി കൊല്ലപ്പെട്ടു എന്നു തെറ്റിദ്ധരിച്ച ഖുറൈശികള്‍ മടങ്ങിപ്പോയി. ഈ സംഭവം മുഹമ്മദിന്റെയും അനുയായികളുടെയും ആത്മവിശ്വാസത്തെ സാരമായി ബാധിച്ചിരുന്നു. പിന്നീടൊരു യുദ്ധത്തിനു കോപ്പുകൂട്ടാന്‍ പ്രവാചകനു വളരെ പണിപ്പെടേണ്ടിയും വന്നു. അല്ലാഹുവും മലക്കുകളും സഹായത്തിനുണ്ടാകുമെന്ന നബിയുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നു തെളിയിക്കപ്പെട്ടതോടെ വിശ്വാസികളില്‍ പലരും സംശയാലുക്കളായി. മാത്രമല്ല ഖുറൈശികള്‍ ഇനിയുമൊരു ആക്രമണത്തിനൊരുങ്ങിയാല്‍ തങ്ങള്‍ക്കു കൂടുതല്‍ പരാജയമായിരിക്കും ഉണ്ടാവുകയെര്‍ന്നവര്‍ കരുതി. എന്നാല്‍ കാലങ്ങള്‍ കൊണ്ട് ആത്മവീര്യം വീണ്ടെടുത്ത് വീണ്ടും കരുത്താര്‍ജ്ജിക്കാമെന്നു നബി കണക്കു കൂട്ടി.

ഉഹ്ദിലെ പരാജയം മുഹമ്മദിനെ പൂറ്ണമായും നശിപ്പിക്കാന്‍ ഉതകിയില്ലെന്നു മനസ്സിലാക്കിയ ഖുറൈശികള്‍ മറ്റൊരാക്രമണത്തിനു കൂടി തയ്യാറായി മദീനയിലെത്തി പലഭാഗങ്ങളില്‍കൂടെ അവര്‍ മദീന വളഞ്ഞു . നബിയും കൂട്ടരും രക്ഷപ്പെടാന്‍ വേണ്ടി മദീനക്കു ചുറ്റും കിടങ്ങു കുഴിച്ചു. പേര്‍ഷ്യക്കാരനായ സല്‍മാന്‍ ആണത്രെ ഈ തന്ത്രം പ്രവാചകനു പറഞ്ഞു കൊടുത്തത്. [സര്‍വ്വജ്ഞാനിയായ അല്ലാഹുവിന് ഇത്തരം തന്ത്രങ്ങളൊന്നും വെളിപാടായി പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞില്ല.!] ഉപരോധം കുറെ നാളുകള്‍ തുടര്‍ന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ മക്കക്കാര്‍ക്കു യുദ്ധം ഉപേക്ഷിച്ചു തിരിച്ചു പോകേണ്ടി വന്നു. ഇതൊരു അവസരമായി ‘അല്ലാഹു’ മുതലെടുക്കുന്നതാണിവിടെ സന്ദര്‍ഭം. ശീതക്കാറ്റും മണല്‍ക്കാറ്റുമൊക്കെ വീശി ശത്രുക്കളെ പിന്തിരിപ്പിച്ചത് അല്ലാഹുവാണെന്നാണു വെളിപാടിലൂടെ നബി അറിയിച്ചത്.

ഉഹ്ദ് യുദ്ധത്തില്‍ അല്ലാഹു എവിടെപ്പോയിരുന്നു എന്ന സ്വാഭാവികമായ ചോദ്യത്തിനും അല്ലാഹു തന്നെ മുന്‍ കൂറായി ജാമ്യം എടുത്തിരുന്നു. അനുയായികള്‍ നബിയെ വേണ്ട വിധം അനുസരിക്കാത്തതുകൊണ്ടും യുദ്ധ മുതല്‍ വാരിക്കൂട്ടാന്‍ ആക്രാന്തം കാണിച്ചതുകൊണ്ടുമാണു അല്ലാഹു ആ യുദ്ധത്തില്‍ നിന്നും തന്റെ മലക്കുകളെ പിന്തിരിപ്പിച്ചതെന്നായിരുന്നു മുടന്തന്‍ ന്യായം.! ഇവിടെ പരാജയഭീതി മൂലം പിന്തിരിയാന്‍ ആഗ്രഹിക്കുകയും അതിനനുവാദം ചോദിക്കുകയും ചെയ്തവരെ കപടവിശ്വാസികളായി മുദ്ര കുത്തി കുറ്റപ്പെടുത്തുകയാണു ചെയ്യുന്നത്.തന്ത്രശാലിയായ ഒരു യോദ്ധാവ് എന്ന നിലയില്‍ മുഹമ്മദിന്റെ സാന്ദര്‍ഭികമായ യുക്തികള്‍ എങ്ങനെ ദിവ്യ വെളിപാടുകളായി രൂപാന്തരപ്പെട്ടു എന്ന് ഈ സൂക്തങ്ങളില്‍ നിന്നും മനസ്സിലാക്കാം.

പറയുക: അല്ലാഹു നിങ്ങള്‍ക്ക്‌ വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക്‌ വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന്‌ നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്‌? തങ്ങള്‍ക്ക്‌ അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല.നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട്‌ ഞങ്ങളുടെ അടുത്തേക്ക്‌ വരൂ എന്ന്‌ പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്‌. ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധത്തിന്‌ ചെല്ലുകയില്ല.നിങ്ങള്‍ക്കെതിരില്‍ പിശുക്ക്‌ കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ ( യുദ്ധ ) ഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക്‌ കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ ( യുദ്ധ ) ഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട്‌ മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട്‌ അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു. സംഘടിതകക്ഷികള്‍ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ്‌ അവര്‍ ( കപടന്‍മാര്‍ ) വിചാരിക്കുന്നത്‌. സംഘടിതകക്ഷികള്‍ ( ഇനിയും ) വരികയാണെങ്കിലോ, ( യുദ്ധത്തില്‍ പങ്കെടുക്കാതെ ) നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു കൊണ്ട്‌ ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ ( കപടന്‍മാര്‍ ) കൊതിക്കുന്നത്‌. അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല. തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌.സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത്‌ അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട്‌ വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ്‌ പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക്‌ വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട്‌ അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ ( രക്ത സാക്ഷിത്വത്തിലൂടെ ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ ( അത്‌ ) കാത്തിരിക്കുന്നു. അവര്‍ ( ഉടമ്പടിക്ക്‌ ) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല. സത്യവാന്‍മാര്‍ക്ക്‌ തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.

യുദ്ധരംഗത്ത് അനുയായികളെ ഉറപ്പിച്ചു നിര്‍ത്താനായി മുഹമ്മദ് പ്രയോഗിച്ച തന്ത്രങ്ങളാണ് ഈ വെളിപാടുകളില്‍ തെളിഞ്ഞു കാണുന്നത്. ജയസാധ്യതയുള്ള യുദ്ധത്തില്‍ ലാഭം കൊയ്യാമെന്ന വ്യാമോഹത്തോടെ പങ്കെടുക്കുകയും പരാജയ സാധ്യത കാണുന്ന സന്ദര്‍ഭങ്ങളില്‍ യുദ്ധരംഗത്തു നിന്നും മാറി നില്‍ക്കാന്‍ ഒഴിവു കഴിവുകള്‍ കണ്ടെത്തുകയും ചെയ്തിരുന്ന “കപടവിശ്വാസികളെ”യാണിവിടെ അല്ലാഹു കുറ്റപ്പെടുത്തുന്നത്. അങ്ങനെയുള്ളവര്‍ തല്‍ക്കാലം രക്ഷപ്പെട്ടാലും പിന്നീടവര്‍ മരിക്കും എന്നാണു ദൈവം അവരെ ഓര്‍മ്മിപ്പിക്കുന്നത്. മാത്രമല്ല, യുദ്ധത്തില്‍ പങ്കെടുത്തു മരണം വരിച്ചവര്‍ക്ക് വന്‍ പ്രതിഫലമായിരിക്കും ലഭിക്കുക. ഒരു സൈനിക നേതാവ് തന്റെ കീഴിലുള്ള യോദ്ധാക്കളില്‍ ‘സ്പിരിറ്റ്’ കയറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്ന നിലയില്‍‍ ഇതൊക്കെ യുക്തിസഹമാണ്. എന്നാല്‍ പ്രപഞ്ചത്തെയൊന്നാകെ നിയന്ത്രിക്കുന്ന ഒരു മഹാ ദൈവം ഇവിടെ ഒരു ഗോത്രദൈവത്തിന്റെ നിലവാരത്തിലേക്കു ചുരുങ്ങുന്നു എന്നത് വിശ്വാസികള്‍ കാണുന്നില്ല! തന്റെ നിസ്സാര സൃഷ്ടികളായ മനുഷ്യരെ തമ്മില്‍ യുദ്ധം ചെയ്യിക്കാനും അതില്‍ ഒരു വിഭാഗത്തെ തോല്‍പ്പിക്കാനുമൊക്കെ തന്ത്രം മെനയുന്ന ഈ അല്ലാഹു ഗോത്രകാലത്തെ കുട്ടിദൈവമല്ലാതെ മറ്റെന്താണ്?

Friday, March 13, 2009

യുക്തിവാദം: വഹ് യ് ന്റെ മനശ്ശാസ്ത്രം ! [തുടര്‍ച്ച...]

യുക്തിവാദം: വഹ് യ് ന്റെ മനശ്ശാസ്ത്രം ! [തുടര്‍ച്ച...]
കടപ്പാട്: ഇ.എ.ജബ്ബാര്‍
വിശ്വാസത്തിന്റെ മനശ്ശാസ്ത്രം“ഇന്ദ്രിയാനുഭവങ്ങളിലൂടെ നേരിട്ടു ലഭിക്കുന്ന വിവരങ്ങള്‍(perception), ചിന്താശക്തിയാല്‍ എത്തിച്ചേരുന്ന നിഗമനങ്ങളും അനുമാനങ്ങളും(reasoning), ധ്യാനം ചെയ്യുമ്പോള്‍(contemplation) ഉണ്ടാകുന്ന മാനസികാനുഭവങ്ങള്‍, ആശയവിനിമയത്തിലൂടെ നടക്കുന്ന പ്രത്യായനം(suggestion), എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഒരു വ്യക്തി ഒരു വിശ്വാസത്തില്‍ എത്തിച്ചേരുന്നത്. മനശ്ശാസ്ത്രപരമായി പറഞ്ഞാല്‍ ഒരു പ്രമേയത്തിന്റെ രൂപം കൊള്ളുന്ന പ്രാതിനിധ്യരൂപത്തിലുള്ള മാനസികാവസ്ഥയാണു വിശ്വാസം. ഉദാഹരണത്തിന് ‘പ്രപഞ്ചം ഒരു അഭൌമ ശക്തിയാല്‍ സൃഷ്ടിക്കപ്പെട്ടതാണ്’ എന്ന പ്രമേയം സ്വാംശീകരിച്ച മാനസീകാവസ്ഥയെ മതവിശ്വാസം എന്നു പറയാം. പ്രപഞ്ചസ്രഷ്ടാവ് എന്ന മൂര്‍ത്തമായ ഈശ്വരസങ്കല്‍പ്പം ഇല്ലാതെയും മതവിശ്വാസം മനസ്സില്‍ രൂപപ്പെടാം.

മനുഷ്യന്‍ ലോകത്തു ജീവിക്കുമ്പോള്‍ ലോകം എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത് എന്നുള്ള ഒരു രൂപം അവന്‍ മനസ്സില്‍ സ്വയം സൃഷ്ടിക്കുന്നു. ഈ രൂപം , പുതിയ അറിവിന് , നല്‍കപ്പെടുന്ന പുതിയ പ്രത്യായനങ്ങള്‍ക്ക്, ഭൌതിക സാഹചര്യങ്ങള്‍ക്ക്, പുതിയ അനുമാനങ്ങള്‍ക്ക്, നിഗമനങ്ങള്‍ക്ക് അനുസരണമായി മാറിക്കൊണ്ടിരിക്കും. പക്ഷെ ചില വിശ്വാസങ്ങള്‍ മനസ്സില്‍ രൂഢമൂലമായിരിക്കും. സ്ഥായിയായ വിശ്വാസങ്ങള്‍ക്കനുസരണമായിട്ടായിരിക്കും വ്യക്തി ബാഹ്യലോകത്തെ വീക്ഷിക്കുന്നത്. വ്യക്തിയുടെ സ്വത്വം നിര്‍ണ്ണയിക്കുന്നതും സ്ഥിരമായി മനസ്സില്‍ നില്‍ക്കുന്ന വിശ്വാസങ്ങള്‍ തന്നെ. സ്ഥായിയായ വിശ്വാസം(ഉദാഹരണം, മതവിശ്വാസം) വ്യക്തിയുടെ മനസ്സില്‍ ഒരു തരം അരിപ്പ സൃഷ്ടിക്കുന്നു. വിശ്വാസത്തിന്റെ അരിപ്പയിലൂടെ അരിച്ചെടുത്തായിരിക്കും വ്യക്തി ഇന്ദ്രിയാനുഭവങ്ങളെപ്പോലും സ്വാംശീകരിക്കുന്നത്. വിശ്വാസം സ്വമേധയാ ഉണ്ടാകുന്നതല്ല. പ്രത്യായനങ്ങളിലൂടെ മനസ്സിലെത്തുമ്പോള്‍ മാത്രമേ വിശ്വാസം ജനിക്കുകയുള്ളു. സാമൂഹ്യസാഹചര്യങ്ങളാണ് പ്രത്യായനങ്ങളുടെ ഉള്ളടക്കം നിര്‍ണ്ണയിക്കുന്നത്. ഒരു ശിശുവിന് മതവിശ്വാസത്തിന്റെ പ്രത്യായനം (suggestion) കൊടുത്തില്ലെങ്കില്‍ ശിശുവിന്റെ മനസ്സില്‍ മതവിശ്വാസം രൂപപ്പെടുകയില്ല. പ്രത്യായനത്തിലൂടെ മനസ്സില്‍ കടന്നു കൂടിയ വിശ്വാസത്തെ ആവര്‍ത്തിച്ചുള്ള പ്രത്യായനങ്ങളിലൂടെയും വ്യക്തിയുടെ സ്വയംപ്രത്യായനങ്ങളിലൂടെയും രൂഢമൂലമാക്കപ്പെടുന്നതുകൊണ്ട് മനസ്സില്‍നിന്നും നിഷ്കാസനം ചെയ്യുക എളുപ്പമല്ല. ഭൌതികസാഹചര്യങ്ങളാണ് മനസ്സിന്റെ ഘടനയും വിശ്വാസത്തിന്റെ സ്വഭാവവും നിര്‍ണ്ണയിക്കുന്നത്.

ചിലപ്പോള്‍ വിശ്വാസം മിഥ്യ യാകാം. സമൂഹത്തില്‍ മറ്റാര്‍ക്കുമില്ലാത്ത വിശ്വാസത്തെ മിഥ്യാവിശ്വാസം(delusion) എന്നാണു മനശ്ശാസ്ത്രത്തില്‍ പറയുന്നത്. മാനസികമായ ആതുരാവസ്ഥയിലേ സാധാരണയായി മിഥ്യാവിശ്വാസങ്ങള്‍ ഉണ്ടാകാറുള്ളൂ. മനോരോഗം ഇല്ലാതെ തന്നെ ചില സവിശേഷ സാഹചര്യങ്ങളില്‍‍ ചില വ്യക്തികളുടെ മനസ്സില്‍ മിഥ്യാവിശ്വാസം രൂപപ്പെടാറുണ്ട്. വ്യക്തിയുടെ മിഥ്യാവിശ്വാസം കാലക്രമേണ സമൂഹം അംഗീകരിച്ചെന്നും വരാം. അപ്പോള്‍ അതൊരു മതവിശ്വാസമായി മാറുന്നു. ഒരു വ്യക്തി ദൈവദൂതനാണെന്നോ, ദൈവത്തിന്റെ അവതാരമാണെന്നോ, വിശ്വസിക്കാന്‍ തുടങ്ങുമ്പോള്‍ അതു വ്യക്തിയുടെ മിഥ്യാവിശ്വാസം (delusion) മാത്രമായിരിക്കും. വ്യക്തിയുടെ വിശ്വാസം സമൂഹം അംഗീകരിക്കുകയാണെങ്കില്‍ അതു സമൂഹത്തിന്റെ പൊതു വിശ്വാസം അഥവാ മതവിശ്വാസം(religious faith) ആയി മാറുന്നു.

താന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന വിശ്വാസം മുഹമ്മദിന്റെ മനസ്സിലുറച്ചെങ്കിലും ഇക്കാര്യം മറ്റുള്ളവരുടെ മുമ്പില്‍ എങ്ങനെ അവതരിപ്പിക്കും എന്ന സംശയം അവശേഷിച്ചു. അല്ലാഹുവിന്റെ ദൂതനു ഗ്രന്ഥം ഉണ്ടായിരിക്കണം. ജനങ്ങള്‍ ഗ്രന്ഥമെവിടെ എന്നു ചോദിക്കും. മുഹമ്മദ് അന്യേഷണം തുടങ്ങി. മറ്റു പ്രവാചകന്മാര്‍ക്ക് അവരുടെ ഗ്രന്ഥങ്ങള്‍ ഭൂമിയിലേക്ക് ഇറക്കിക്കൊടുത്തത് എങ്ങനെയായിരുന്നു എന്ന അന്യേഷണമാണ് തുടര്‍ന്നു നടന്നത്. ഈസയുടെ ഗ്രന്ഥം ഇഞ്ചീലാണ്. അത് ഈസയുടെ പക്കലെത്തിച്ചത് എങ്ങനെയാണെന്ന് ക്രിസ്ത്യാനികള്‍ വ്യക്തമായി പറയുന്നില്ല. ഗ്രന്ഥം കിട്ടിയതിന്റെ കഥ വ്യക്തമായി പറയുന്നത് ജൂതരാണ്. ആദ്യം സീനായ് മലയില്‍ വെച്ച് പത്തു കല്‍പ്പനകള്‍ ഒരു ശിലാഫലകത്തില്‍ രേഖപ്പെടുത്തി അല്ലാഹു മൂസയുടെ കയ്യില്‍ കൊടുത്തു. സീനായ് മലയില്‍ വെച്ച് മൂസക്ക് അല്ലാഹുവിന്റെ സാന്നിധ്യം അനുഭവപ്പെട്ടിരിക്കണം. അല്ലാഹുവിന്റെ സാന്നിധ്യം അനുഭവപ്പെട്ടു എന്നുള്ളതും ആ സന്ദര്‍ഭത്തില്‍ തൌറാത്തിലെ ആദ്യവചനങ്ങള്‍ മൂസയുടെ കൈവശം വന്നു ചേര്‍ന്നു എന്നുള്ളതും സത്യമാണെന്ന് മുഹമ്മദ് വിശ്വസിച്ചു. തുടര്‍ന്ന് ഇസ്രായേല്യര്‍ സീനായ് മരുഭൂമിയില്‍ താമസിച്ച 40 വര്‍ഷക്കാലം അല്ലാഹു ഇടയ്ക്കിടെ മൂസയോടു വചനങ്ങള്‍ പറയുകയും മൂസ അതെഴുതിയെടുക്കുകയും ചെയ്തു എന്നാണു ജൂതര്‍ പറയുന്നത്. അവര്‍ പറയുന്നതൊക്കെയും സത്യമാണെന്ന് മുഹമ്മദ് പൂര്‍ണ്ണമായും വിശ്വസിച്ചു. തനിക്കും അതുപോലെ അല്ലാഹുവിന്റെ സാന്നിധ്യം അനുഭവിക്കണമെന്നും വചനങ്ങള്‍ ലഭിക്കണമെന്നും ഉല്‍ക്കടമായി ആഗ്രഹിച്ചു.
ദൈവിക സാന്നിധ്യം അനുഭവിക്കാനും ദൈവിക സന്ദേശം ലഭിക്കാനും എന്താണു മാര്‍ഗ്ഗം എന്നായി മുഹമ്മദിന്റെ അന്യേഷണം. കാഹീനുകള്‍ ഭാവി പ്രവചിക്കുന്നത് ഏതോ ചില അദൃശ്യ ശക്തികളില്‍നിന്നും വെളിപാടുകള്‍ ലഭിക്കുന്നതു കൊണ്ടാണെന്നുള്ള ക‍ാര്യം എല്ലാവര്‍ക്കും അറിയാം. അദൃശ്യ ശക്തിയുടെ സാന്നിധ്യം അനുഭവിക്കുമ്പോള്‍ അവര്‍ അപസ്മാരബാധയുടെ ചേഷ്ടകള്‍ കാണിക്കാറുണ്ട്. അദൃശ്യ ശക്തിക്ക് സുഗമമായി സന്ദേശം കൈമാറാന്‍ ഒരു തുണി കൊണ്ടു ശരീരമാകെ മൂടിക്കിടക്കും. എന്നിട്ടവര്‍ നക്ഷത്രങ്ങളെയും , ചന്ദ്രനെയും, സൂര്യനെയും പക്ഷികളെയും മൃഗങ്ങളെയും സാക്ഷിയാക്കി താളാത്മകമായ പ്രാസഗദ്യത്തില്‍ , ഈണത്തില്‍ സങ്കോചിപ്പിച്ച് സന്ദേശങ്ങള്‍ നിഗൂഹനം ചെയ്ത വാക്യങ്ങള്‍ സവിശേഷമായ രീതിയില്‍ ഉരുവിടുന്നു. മുഹമ്മദ് കാഹീനുകളുടെ വെളിപാടു രഹസ്യം അറിയാന്‍ ശ്രമം നടത്തിയതായി പല ജീവചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

“ഇബ്നു സയ്യാദിനെ[ ഒരു കാഹീന്‍] അയാളുടെ സത്യസ്ഥിതി അറിയാന്‍ വേണ്ടി നബിതിരുമേനി ചോദ്യം ചെയ്തു. തിരു നബി ചോദിച്ചു: “ഇക്കാര്യം നിനക്ക് എങ്ങനെ ഉണ്ടാകുന്നു.? “ ഇബ്നു സയ്യാദ്ദ് പറഞ്ഞു: “ഈ സ്ഥിതി സത്യമായും കള്ളമായും എന്നില്‍ വരുന്നുണ്ട്”... പ്രവാചകന്റെ സമകാലികരായിരുന്ന കാഹീനുകള്‍ പ്രവാചകന്റേതായ സത്യസ്ഥിതി മനസ്സിലക്കിയിരുന്നു. ...”(മുഖദ്ദിമ)

കാഹീനുകള്‍ക്കു വെളിപാടുകളിലൂടെ ഭാവിയെ കുറിച്ചുള്ള വിവരം കിട്ടുന്നതുപോലെയാണോ അല്ലാഹുവിന്റെ സന്ദേശങ്ങള്‍ ലഭിക്കുക? മുഹമ്മദ് ചിന്തിച്ചിരിക്കണം. ഒരു പക്ഷേ അങ്ങനെയായിരിക്കാം. കാഹീനുകള്‍ക്ക് തരം താണ ചില അദൃശ്യശക്തികളാണ് സന്ദേശം നല്‍കുന്നത് എന്നായിരുന്നു പരക്കെയുള്ള വിശ്വാസം. തനിക്ക് അല്ലാഹുവില്‍നിന്നാണ് സന്ദേശം ലഭിക്കേണ്ടത്. അല്ലാഹുവിന്റെ സാന്നിധ്യം അനുഭവപ്പെടാന്‍ എന്താണു മാര്‍ഗ്ഗം? ചില ക്രൈസ്തവ സന്യാസിമാര്‍ ഏകാന്തതയില്‍ ധ്യാനം അനുഷ്ഠിക്കാറുള്ള കാര്യം മുഹമ്മദിനറിയാമായിരുന്നു. സിറിയയില്‍ പോയപ്പോള്‍ കിട്ടിയ അറിവാണിത്. അവരൊക്കെ അല്ലാഹുവിന്റെ സാന്നിധ്യം അനുഭവിക്കാനാണ് ധ്യാനം അനുഷ്ഠിക്കാറ്. അല്ലാഹുവിന്റെ സാന്നിധ്യം ആഗ്രഹിച്ചുകൊണ്ട് മുഹമ്മദ് ഏകാന്തധ്യാനം തുടങ്ങി. മക്കാനഗരത്തിനു കിഴക്ക് നാലഞ്ചു നാഴിക അകലെ ഹിറാമലയിലെ ഒരു ഗുഹയാണ് മുഹമ്മദ് തന്റെ ഏകാന്തവാസത്തിനു തിരഞ്ഞെടുത്തത്. ഗുഹയില്‍ മരുക്കാറ്റിന്റെ നിശ്വാസമല്ലാതെ നിശ്ശബ്ദത ഭഞ്ജിക്കുന്നതൊന്നുമില്ല. രാത്രി കാലങ്ങളില്‍ നിതാന്തമായ നിശ്ശബ്ദത ആയിരിക്കും . മുഹമ്മദ് രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി ഏകാന്തതയില്‍ ഗുഹയില്‍ കഴിച്ചു കൂട്ടുക പതിവായിരുന്നുവെന്ന് മുസ്ലിം ജീവ ചരിത്രകാരന്മാര്‍ തന്നെ സമ്മതിക്കുന്നു. ഗുഹയിലേക്കു പോകുമ്പോള്‍ കരുതിയ ഭക്ഷണവും വെള്ളവും തീരുമ്പോള്‍ വീട്ടില്‍ വന്നു രണ്ടുമൂന്നു ദിവസത്തേക്കുള്ളതുമായി വീണ്ടും ഗുഹയിലേക്കു തന്നെ പോകുമായിരുന്നു. മുഹമ്മദ് ഏകാന്തതയില്‍ ധ്യാനിക്കുകയും മാര്‍ഗ്ഗനിര്‍ദേശത്തിനായി അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. താന്‍ അല്ലാഹുവിന്റെ ദൂതന്‍ തന്നെയാണെന്ന വിശ്വാസം മനസ്സില്‍ രൂഢമൂലമായതിനു ശേഷമായിരിക്കണം മുഹമ്മദ് ദിവ്യാനുഭവത്തിനായി ഏകാന്തതയില്‍ ധ്യാനിക്കാന്‍ തുടങ്ങിയത്. ഏകാന്തതയില്‍ ധ്യാനിക്കുമ്പോഴാണ് മുഹമ്മദിന് ആദ്യമായി അല്ലാഹുവിന്റെ സാന്നിധ്യം ഉണ്ടായത്. ആ അനുഭവത്തെ കുറിച്ച് ആയിഷയുടെ വിവരണം ഇപ്രകാരമാണ്: “പ്രഭാതം പൊട്ടിവിടരുന്നതുപോലെ അനുഭവപ്പെട്ട യഥാര്‍ത്ഥ വെളിപാടു തന്നെയാണ് അല്ലാഹുവിന്റെ ദൂതന് ആദ്യമായുണ്ടായ അനുഭവം. ഹിറാ മലയിലെ ഗുഹയിലേക്കാണ് അദ്ദേഹം ഏകാന്തവാസത്തിനായി പോയിരുന്നത്. അദ്ദേഹം തുടര്‍ച്ചയായി രണ്ടുമൂന്നു രാവുകള്‍ ഗുഹയില്‍ കഴിച്ചു കൂട്ടുമായിരുന്നു. അതിനു ശേഷം വീട്ടിലേക്കു മടങ്ങി വന്ന് ആവശ്യമുള്ള സാധനങ്ങളുമായി ഗുഹയിലേക്കു പോകും.”[‘മുഹമ്മദ് എന്ന മനുഷ്യന്‍’ - ഡോ എന്‍ എം മുഹമ്മദാലി . പേജ് 44-46]

ബുഖാരി ഉദ്ധരിച്ചിട്ടുള്ള ഏതാനും ഹദീസുകള്‍ കൂടി ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്:- “ആയിഷ പറയുന്നു: ‘തിരുമേനിക്ക് ലഭിച്ച ദൈവിക സന്ദേശങ്ങളുടെ ആരംഭം നല്ല സ്വപ്നങ്ങളായിരുന്നു. തിരുമേനി കാണുന്ന എല്ലാ സ്വപ്നങ്ങളും പ്രഭാതത്തിലെ പ്രകാശം പോലെ സ്പഷ്ടമായി പുലര്‍ന്നുകൊണ്ടേയിരുന്നു. പിന്നീട് തിരുമേനിക്ക് ഏകാന്തവാസം പ്രിയങ്കരമായിത്തോന്നി. ഹിറാഗുഹയിലാണ് ഏകാന്തവാസം അനുഷ്ഠിച്ചിരുന്നത്. കുറേ നാളത്തേക്കുള്ള ആഹാര പദാര്‍ത്ഥങ്ങളുമായി ഗുഹയിലേയ്ക്കു പോകും. കുറെ രാത്രി ആരാധനയിലായിക്കൊണ്ട് അവിടെ കഴിച്ചുകൂട്ടും. പിന്നീട് ഖദീജയുടെ അടുക്കലേയ്ക്കു തിരിച്ചു വരും. വീണ്ടും ആഹാരപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കിക്കൊണ്ടു പോകും. ഹിറാഗുഹയില്‍ വെച്ചു തിരുമേനിക്കു സത്യം വന്നു കിട്ടുന്നതുവരെ ഈ നില തുടര്‍ന്നുകൊണ്ടിരുന്നു. [ദൈവിക സന്ദേശം ലഭിച്ചപ്പോള്‍] മലക്ക് തിരുമേനിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. തിരുമേനിയോടു ‘വായിക്കുക’ എന്നു പറഞ്ഞു. ‘എനിക്കു വായിക്കാനറിയില്ല’. തിരുമേനി മറുപടി നല്‍കി. തിരുമേനി പറയുന്നു: അപ്പോള്‍ മലക്ക് എന്നെ പിടിച്ച് ശക്തിയായി ആശ്ലേഷിച്ചു എനിക്കു വളരെ വിഷമം തോന്നി. അനന്തരം എന്നെ വിട്ടു. ‘വായിക്കുക’ എന്നു വീണ്ടും പറഞ്ഞു. എനിക്കു വായന അറിവില്ല എന്നു ഞാന്‍ വീണ്ടും പറഞ്ഞു. മലക്ക് എന്നെ പിടിച്ച് വീണ്ടും ശക്തിയോടെ ആശ്ലേഷിച്ചു. എനിക്കു വളരെ വിഷമം തോന്നി. അനന്തരം എന്നെ വിട്ടു. ‘വായിക്കുക’ എന്നു വീണ്ടും പറഞ്ഞു. എനിക്കു വായന അറിയില്ല എന്നു വീണ്ടും പറഞ്ഞപ്പോള്‍ മൂന്നാമതും മലക്ക് എന്നെ ശക്തിയായി ആശ്ലേഷിച്ചു. അനന്തരം എന്നെ വിട്ടിട്ട് പറഞ്ഞു: “സൃഷ്ടികര്‍ത്താവായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക, രക്തക്കട്ടയില്‍നിന്നാണു ‍ മനുഷ്യനെ അവന്‍ സൃഷ്ടിച്ചിരിക്കുന്നത്. വായിക്കുക. നിന്റെ രക്ഷിതാവ് ഉദാരനത്രെ. അവന്‍ മനുഷ്യനെ പേനകൊണ്ട് എഴുത്തു പഠിപ്പിച്ചു....”അങ്ങനെ പിടയ്ക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി തിരുമേനി മടങ്ങി. “എനിക്കു പുതപ്പിച്ചു തരിക, എനിക്കു പുതപ്പിച്ചു തരിക” എന്നു പറഞ്ഞുകൊണ്ടു തിരുമേനി ഖദീജയുടെ അടുക്കല്‍ കയറിച്ചെന്നു. ഉടനെ തിരുമേനിക്ക് അവര്‍ പുതപ്പിച്ചു കൊടുത്തു. കുറെ കഴിഞ്ഞു ഭയം നീങ്ങിയപ്പോള്‍ നടന്ന സംഭവങ്ങളെല്ലാം ഖദീജയെ തെര്യപ്പെടുത്തി. തിരുമേനി ഉണര്‍ത്തി. ‘എന്റെ ജീവനു വല്ല ആപത്തും സംഭവിക്കുമോ എന്നു ഞാന്‍ ഭയപ്പെട്ടു പോയി.’ ഖദീജ പറഞ്ഞു. ‘ഇല്ല ,അല്ലാഹു അങ്ങയെ ഒരിക്കലും അപമാനിക്കുകയില്ല. അങ്ങ് കുടുംബ ബന്ധം പുലര്‍ത്തുന്നു. പാവപ്പെട്ടവരെ രക്ഷിക്കുന്നു. അഗതികളെ സഹായിക്കുന്നു. ആപല്‍ഘട്ടങ്ങളില്‍ ആശ്വാസം നല്‍കുന്നു... ’പിന്നീട് ഖദീജ തിരുമേനിയെയും കൊണ്ട് തന്റെ പിതൃവ്യപുത്രന്‍ വറക്കത്തിന്റെ അടുക്കല്‍ ചെന്നു. വറകത് ജാഹിലിയ്യ കാല‍ത്ത് ക്രിസ്തുമതം സ്വീകരിക്കുകയും ഹിബ്രു ഭാഷ എഴുതാന്‍ പഠിക്കുകയും ചെയ്തിരുന്നു. ബൈബിളില്‍നിന്ന് ചില ഭാഗങ്ങള്‍ അദ്ദേഹം എഴുതിയെടുക്കാറുണ്ടായിരുന്നു. അദ്ദേഹം കാഴ്ച്ച നഷ്ടപ്പെട്ട വൃദ്ധനായിരുന്നു. ഉണ്ടായ അനുഭവങ്ങളെല്ലാം തിരുമേനി വറക്കത്തിനോടു പറഞ്ഞു. അദ്ദേഹം പറഞ്ഞു:“ മൂസായുടെ അടുക്കല്‍ അല്ലാഹു അയച്ചിരുന്ന അതേ സന്ദേശവാഹകന്‍ തന്നെയാണ് വന്നത്. ......”

രണ്ടാമത്തെ വെളിപൊടനുഭവവും ബുഖാരിയുടെ മറ്റൊരു ഹദീസിലുണ്ട്.
“കുറെ നാളത്തേയ്ക്കു ദൈവിക സന്ദേശം ലഭിക്കാതിരുന്നതിനെ കുറിച്ച് ജാബിര്‍ സംസാരിക്കുകയായിരുന്നു. സംസാരമദ്ധ്യേ തിരുമേനിയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഞാന്‍ നടന്നു പോകുമ്പോള്‍ ആകാശത്തുനിന്ന് ഒരു ശബ്ദം കേട്ടു. മേല്‍പ്പോട്ടു നോക്കിയപ്പോള്‍ ഹിറാ ഗുഹയില്‍ വന്ന അതേ മലക്ക് ആകാശഭൂമികള്‍ക്കിടയില്‍ ഒരു കസേരമേല്‍ അതാ ഇരിക്കുന്നു. എനിക്കു ഭയം തോന്നി. ഞാന്‍ വീട്ടിലേക്കു മടങ്ങി. എനിക്കു പുതപ്പിച്ചു തരിക, എനിക്കു പുതപ്പിച്ചു തരിക എന്നു ഞാന്‍ പറഞ്ഞു. അപ്പോഴാണ് “ ഓ പുതപ്പിട്ടു മൂടിയവനേ, എഴുന്നേല്‍ക്കുക, ജനങ്ങളെ താക്കീതു ചെയ്യുക, നിന്റെ റബ്ബിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുക, സ്വ വസ്ത്രത്തെ ശുദ്ധമാക്കുക, തെറ്റുകള്‍ വെടിയുക.. ” എന്ന ഖുര്‍ ആനിലെ അദ്ധ്യായം അല്ലാഹു അവതരിപ്പിച്ചത്.പിന്നീട് ദൈവിക സന്ദേശങ്ങള്‍ പതിവായി വരാന്‍ തുടങ്ങി. ” “ഹാരിസുബ്നു ഹിശാം തിരുമേനിയോടു ചോദിച്ചു: ‘ദൈവദൂതരേ! അങ്ങേയ്ക്കു ദൈവിക സന്ദേശം വന്നുകിട്ടുന്നത് എങ്ങനെയാണ്? തിരുമേനി അരുളി: ‘ചിലപ്പോള്‍ മണിനാദം മുഴങ്ങുമ്പോലെയുള്ള ഒരു ശബ്ദത്തോടെ എനിക്കതു വന്നു കിട്ടും. എനിക്കു താങ്ങാന്‍ ഏറ്റവും വിഷമമുള്ള അവസ്ഥയാണത്. എന്നിട്ടതങ്ങവസാനിക്കും. ആ സന്ദേശവാഹകന്‍ പറഞ്ഞത് ഞാന്‍ ശരിക്കും ഹൃസിസ്ഥമാക്കിക്കഴിഞ്ഞിട്ടുമുണ്ടായിരിക്കും. ചിലപ്പോള്‍ ഒരു പുരുഷരൂപത്തില്‍ മലക്ക് എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് എന്നോടു സംസാരിക്കും. മലക്ക് പറഞ്ഞതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കും. ‘ ആയിഷ പറയുന്നു. ‘കഠിന ശൈത്യമുള്ള ദിവസം തിരുമേനിക്ക് ദൈവിക സന്ദേശം വന്നുകിട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍നിന്ന് വിരമിച്ചു കഴിയുമ്പോള്‍ തിരുമേനിയുടെ നെറ്റിത്തടം വിയര്‍ത്തൊലിക്കുന്നുണ്ടാവും.”

വഹ് യിന്റെ മനശ്ശാസ്ത്രം

“ഖുര്‍ ആന്‍ വചനങ്ങള്‍ ‘വഹ്യ്’ മുഖേനയാണു മുഹമ്മദിന്റെ മനസ്സില്‍ എത്തിയത് എന്നാണു മുസ്ലിംങ്ങളുടെ വിശ്വാസം. അത് എത്തിച്ചത് ജിബ്രീല്‍ എന്ന മലക്കാണെന്നും അവര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസങ്ങള്‍ അനുയായികള്‍ക്കു പകര്‍ന്നു കൊടുത്തത് മുഹമ്മദ് തന്നെയാണ്. .....മുഹമ്മദിന്റെ മനസ്സില്‍ ഖുര്‍ ആന്‍ വചനങ്ങള്‍ രൂപപ്പെട്ട മാനസികപ്രക്രിയയെ സൂചിപ്പിക്കാന്‍ ‘അഹ്വാ’ ,‘നസ്സല’, ‘അന്‍സല’ എന്നീ പദങ്ങളാണ് ഖുര്‍ ആന്‍ ഉപയോഗിച്ചിട്ടുള്ളത്. അഹ്വാ എന്നതിനു വെളിപ്പെടുത്തല്‍ (reveal) എന്ന അര്‍ത്ഥമാണു ചില പണ്ഡിതന്മാര്‍ നല്‍കിയിട്ടുള്ളത്. മനശ്ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ ഈ വാക്കിനു‍ പ്രത്യായനം(suggestion‍) എന്ന അര്‍ത്ഥമാണ് ഉചിതമാവുക. പ്രത്യായനം മനശ്ശാസ്ത്രത്തിലെ സാങ്കേതിക പദമാണ്. ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ മനസ്സിലെ ചിന്തകളെയോ വികാരങ്ങളെയോ വ്യക്തിയുടെ പെരുമാറ്റങ്ങളെയോ സ്വാധീനിക്കുകയും നയിക്കുകയും ചെയ്യുന്ന മാനസികപ്രക്രിയയാണ് മനശ്ശാസ്ത്രത്തിലെ പ്രത്യായനം. ..

പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ന്യൂറോളജിസ്റ്റായ ഷാര്‍ക്കോ(Jean Martin Charcot) ആണ് ആദ്യമായി പ്രത്യായനം ഹിസ്റ്റീരിയ രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തിയത്. രോഗിയെ ആദ്യം ഹിപ്നോടിക് നിദ്രയിലാക്കുന്നു. ‘ഉറങ്ങുക’ എന്ന നിര്‍ദേശം അഥവാ പ്രത്യായനം തുടരെ തുടരെ നല്‍കിയാണ് ഹിപ്നോടിക് നിദ്രയിലേക്ക് രോഗിയെ നയിക്കുന്നത്. രോഗിയുടെ മനസ്സ് ഉറങ്ങുവാനുള്ള പ്രത്യായനം സ്വീകരിച്ച് വ്യതിരിക്ത ബോധാവസ്ഥയിലാകുന്നു. വ്യതിരിക്ത ബോധാവസ്ഥയാണ് (altered state of consciousness) ഹിപ്നോടിക് നിദ്ര. അത് യഥാര്‍ത്ഥ നിദ്രയല്ല. ശ്രദ്ധ ഒരൊറ്റ ബിന്ദുവില്‍ മാത്രം കേന്ദ്രീകൃതമായ ബോധാവസ്ഥയാണത്. ഈ അവസ്ഥയില്‍ വ്യക്തിയുടെ മനസ്സ് പ്രത്യായനങ്ങള്‍ വളരെ വേഗം സ്വീകരിക്കുന്നു. പ്രത്യായനങ്ങള്‍ വളരെ വേഗം സ്വീകരിക്കുന്ന മാനസികാവസ്ഥയാണ് വശകത്വം(suggestibility) . മനുഷ്യ മനസ്സിന്റെ വശഗത്വം ഏറ്റവും കൂടുതല്‍ ഹിപ്നോടിക് നിദ്രാവസ്ഥയിലാണ്.

മനുഷ്യമനസ്സിന് വശകത്വം ഹിപ്നോടിക് നിദ്രാവസ്ഥയില്‍ മാത്രമല്ല ഉണര്‍വ്വിലും ഉണ്ടെന്നാണ് ആധുനിക മനശ്ശാസ്ത്രപഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. പക്ഷെ വശകത്വത്തിന്റെ കാര്യത്തില്‍, ബുദ്ധിശക്തിയുടെ കാര്യത്തിലെന്നപോലെ വ്യക്തിഗതമായ ഏറ്റക്കുറച്ചിലുകളുണ്ട്. ചിലര്‍ വളരെ വേഗത്തില്‍ ഉണര്‍വ്വിലും പ്രത്യായനങ്ങള്‍ സ്വീകരിക്കുന്നു. പലവട്ടം പ്രത്യായനം നല്‍കിയാലേ ചിലര്‍ സ്വീകരിക്കുകയുള്ളു.

പ്രത്യായനങ്ങള്‍ വ്യക്തിയുടെ മനസ്സിലേക്ക് പുറമേനിന്നുമാണു വരുന്നത്. ചിലപ്പോള്‍ വ്യക്തി സ്വയമേവ പ്രത്യായനം ചെയ്യാറുണ്ട്. ഇതാണു സ്വയം പ്രത്യായനം(auto suggestion or self suggestion). ഒരു കാര്യം സ്വയം പറഞ്ഞു മനസ്സിലുറപ്പിക്കുന്ന മാനസിക പ്രക്രിയയാണു സ്വയം പ്രത്യായനം. പുറമേ നിന്നു ലഭിച്ചതോ, വ്യക്തിയുടെ മനസ്സില്‍ സ്വയം തോന്നിയതോ ആയ ആശയമാകാം അത്. ഒരാശയം മനസ്സില്‍ തോന്നിയാല്‍ അത് മനസ്സില്‍ ആവര്‍ത്തിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന മാനസിക പ്രവൃത്തിയും സ്വയം പ്രത്യായനം തന്നെ. ഉണര്‍ന്നിരിക്കുംപോള്‍ ഒരു വ്യക്തി അനുസ്യൂതമായി ചിന്തിച്ചുകൊണ്ടിരിക്കും. ഇതാണു മനുഷ്യന്റെ ബോധധാര. ചിന്തനം ഉറക്കത്തിലും തുടരുന്നുണ്ട്. അവയാണു സ്വപ്നങ്ങളായി അനുഭവപ്പെടുന്നത്. ചില വിശേഷ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വ്യക്തി ചില നിഗമനങ്ങളിലും ആ വിഷയത്തെ കുറിച്ചുള്ള ചിന്തയുടെ പരിസമാപ്തിയിലും എത്തുന്നു. ഇത്തരം സ്വയം നിഗമനങ്ങളില്‍ എത്തിച്ചേരുന്ന പ്രക്രിയയാണ് സ്വയം പ്രത്യായനങ്ങള്‍. കവിയുടെ മനസ്സില്‍ കവിത രൂപപ്പെടുന്നതും എഴുത്തുകാരന്റെ മനസ്സില്‍ ആശയങ്ങള്‍ രൂപപ്പെടുന്നതും സ്വയം പ്രത്യായനങ്ങളിലൂടെയാണ്. ഈശ്വരവിശ്വാസികളായ കവികളില്‍ ചിലര്‍ ദൈവിക പ്രചോദനത്തിലൂടെയാണു മനസ്സില്‍ കവിതയൂറുന്നതെന്നു വിശ്വസിച്ചേക്കാം. വേദോപനിഷത്തുക്കളിലെ സൂക്തങ്ങള്‍ ദര്‍ശിച്ച ഋഷിമാരുടെ മനസ്സില്‍ അമൂര്‍ത്ത ചിന്തകള്‍ രൂപപ്പെട്ടതും സയം പ്രത്യായനപ്രക്രിയയിലൂടെയാണ്. സര്‍ഗ്ഗാത്മകതയുള്ള വ്യക്തിയുടെ മനസ്സില്‍ കൂടുതല്‍ ആശയങ്ങള്‍ രൂപപ്പെടുന്നു. മുഹമ്മദിന്റെ മനസ്സില്‍ ഖുര്‍ ആന്‍ വചനങ്ങളിലെ ആശയങ്ങള്‍ സ്വയം പ്രത്യായനങ്ങളിലൂടെ രൂപപ്പെട്ടപ്പോള്‍ അവ അല്ലാഹു പ്രത്യായനം ചെയ്തതാണെന്ന് മുഹമ്മദിനു തോന്നി. ...”[ഖുര്‍ ആന്‍ ഒരു മനശ്ശാസ്ത്ര വിമര്‍ശനം , പേജ് 75]

മുഹമ്മദ് നബിയുടെ മനസ്സില്‍ ഓരോ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചു രൂപപ്പെട്ട തോന്നലുകളും ആശയങ്ങളും മാത്രമായിരുന്നു ഖുര്‍ ആനിലെ വെളിപാടുകള്‍ എന്നു ചുരുക്കം. ഇക്കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമാകുന്ന നിരവധി തെളിവുകള്‍ ഖുര്‍ ആനില്‍ ഉണ്ട്. ‘അല്‍ അഹ്സാബ്’ എന്ന അധ്യായത്തിലെ തുടര്‍ന്നുള്ള വെളിപാടുകളും അവയുടെ അവതരണ സന്ദര്‍ഭങ്ങളും നമുക്ക് ഇനി ചര്‍ച്ച ചെയ്യാം.

Sunday, March 1, 2009

യുക്തിവാദം: യുദ്ധ തന്ത്രങ്ങളും വെളിപാടുകളും!

യുക്തിവാദം: യുദ്ധ തന്ത്രങ്ങളും വെളിപാടുകളും!

കടപ്പാട്: ഇ.എ.ജബ്ബാര്‍.

സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ടറിയുന്നവനാകുന്നു.

നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച്‌ പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.

അവിടെ വെച്ച്‌ വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.

നമ്മോട്‌ അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത്‌ വഞ്ചനമാത്രമാണെന്ന്‌ കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.

യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന്‌ അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന്‌ പറഞ്ഞു കൊണ്ട്‌ അവരില്‍ ഒരു വിഭാഗം ( യുദ്ധരംഗം വിട്ടുപോകാന്‍ ) നബിയോട്‌ അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന്‌ മാത്രം.

അതിന്‍റെ ( മദീനയുടെ ) വിവിധ ഭാഗങ്ങളിലൂടെ ( ശത്രുക്കള്‍ ) അവരുടെ അടുത്ത്‌ കടന്നു ചെല്ലുകയും, എന്നിട്ട്‌ ( മുസ്ലിംകള്‍ക്കെതിരില്‍ ) കുഴപ്പമുണ്ടാക്കാന്‍ അവരോട്‌ ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത്‌ ചെയ്തു കൊടുക്കുന്നതാണ്‌. അവരതിന്‌ താമസം വരുത്തുകയുമില്ല. കുറച്ച്‌ മാത്രമല്ലാതെ.

തങ്ങള്‍ പിന്തിരിഞ്ഞ്‌ പോകുകയില്ലെന്ന്‌ മുമ്പ്‌ അവര്‍ അല്ലാഹുവോട്‌ ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.

( നബിയേ, ) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെടുകയില്ല. അങ്ങനെ ( ഓടിരക്ഷപ്പെട്ടാലും ) അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ ജീവിതസുഖം നല്‍കപ്പെടുകയില്ല.

ഈ ഖുര്‍ ആന്‍ വെളിപാടുകള്‍ ശ്രദ്ധയോടെ വായിച്ചു നോക്കിയാല്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത് എന്താണ്? പശ്ചാത്തലവിവരണം കൂടാതെ ഈ സൂക്തങ്ങള്‍ മന‍സ്സിലാക്കുകയാണെങ്കില്‍ , യുദ്ധം ചെയ്യലും യുദ്ധവേളയില്‍ പരാജയഭയം നേരിട്ടാലും പിന്തിരിഞ്ഞു പോകാതെ മരണം വരിക്കലും ഒരു വിശ്വാസിയുടെ കടമയാണെന്നാണു തന്നെയല്ലേ അര്‍ത്ഥം?

ഇനി ഈ വെളിപാടുകള്‍ അവതരിക്കപ്പെട്ട സന്ദര്‍ഭം വ്യാഖ്യാനകൃതികളില്‍നിന്നും ഹദീസുകളില്‍നിന്നും വ്യക്തമാകുന്നതു കൂടി പരിശോധിക്കാം: ഇസ്ലാം ചരിത്രത്തിലെ മൂന്നാമത്തെ പ്രധാനയുദ്ധമാണിവിടെ സന്ദര്‍ഭം. അഹ്സാബ് യുദ്ധം എന്നും ഖന്ദഖ് യുദ്ധം എന്നും അറിയപ്പെടുന്ന സംഭവം മുസ്ലിം ചരിത്രകാരന്മാരുടെ ഏകപക്ഷീയമായ വിവരണങ്ങളില്‍നിന്നും വ്യാഖ്യാനങ്ങളില്‍നിന്നും ഗ്രഹിക്കാവുന്നതിപ്രകാരമാണ്:. ബദറില്‍ വെച്ചു മക്കയിലെ ഖുറൈഷികള്‍ക്കു നേരിടേണ്ടി വന്ന അപ്രതീക്ഷിതമായ ആക്രമത്തിലെ കെടുതികള്‍ക്കു പകരം വീട്ടാനായി ആസൂത്രിതമായ യുദ്ധ സന്നാഹങ്ങളോടെ അവര്‍ മുഹമ്മദിനെയും അനുയായികളെയും ഉഹ്ദില്‍ വെച്ചു നേരിട്ടു. ആ യുദ്ധത്തില്‍ മുഹമ്മദും കൂട്ടരും അതി ദയനീയമായി പരാജായ്പ്പെടുകയും നിരവധി “സത്യവിശ്വാസികള്‍” കൊല്ലപ്പെടുകയും ചെയ്തു. നബിക്കു തന്നെ പരിക്കേല്‍ക്കുകയും ഒടുവില്‍ അദ്ദേഹം പിന്തിരിഞ്ഞോടുകയുമാണുണ്ടായത്. നബി കൊല്ലപ്പെട്ടു എന്നു തെറ്റിദ്ധരിച്ച ഖുറൈശികള്‍ മടങ്ങിപ്പോയി.

ഈ സംഭവം മുഹമ്മദിന്റെയും അനുയായികളുടെയും ആത്മവിശ്വാസത്തെ സാരമായി ബാധിച്ചിരുന്നു. പിന്നീടൊരു യുദ്ധത്തിനു കോപ്പുകൂട്ടാന്‍ പ്രവാചകനു വളരെ പണിപ്പെടേണ്ടിയും വന്നു. അല്ലാഹുവും മലക്കുകളും സഹായത്തിനുണ്ടാകുമെന്ന നബിയുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നു തെളിയിക്കപ്പെട്ടതോടെ വിശ്വാസികളില്‍ പലരും സംശയാലുക്കളായി. മാത്രമല്ല ഖുറൈശികള്‍ ഇനിയുമൊരു ആക്രമണത്തിനൊരുങ്ങിയാല്‍ തങ്ങള്‍ക്കു കൂടുതല്‍ പരാജയമായിരിക്കും ഉണ്ടാവുകയെര്‍ന്നവര്‍ കരുതി. എന്നാല്‍ കാലങ്ങള്‍ കൊണ്ട് ആത്മവീര്യം വീണ്ടെടുത്ത് വീണ്ടും കരുത്താര്‍ജ്ജിക്കാമെന്നു നബി കണക്കു കൂട്ടി.

ഉഹ്ദിലെ പരാജയം മുഹമ്മദിനെ പൂറ്ണമായും നശിപ്പിക്കാന്‍ ഉതകിയില്ലെന്നു മനസ്സിലാക്കിയ ഖുറൈശികള്‍ മറ്റൊരാക്രമണത്തിനു കൂടി തയ്യാറായി മദീനയിലെത്തി പലഭാഗങ്ങളില്‍കൂടെ അവര്‍ മദീന വളഞ്ഞു . നബിയും കൂട്ടരും രക്ഷപ്പെടാന്‍ വേണ്ടി മദീനക്കു ചുറ്റും കിടങ്ങു കുഴിച്ചു. പേര്‍ഷ്യക്കാരനായ സല്‍മാന്‍ ആണത്രെ ഈ തന്ത്രം പ്രവാചകനു പറഞ്ഞു കൊടുത്തത്. [സര്‍വ്വജ്ഞാനിയായ അല്ലാഹുവിന് ഇത്തരം തന്ത്രങ്ങളൊന്നും വെളിപാടായി പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞില്ല.!] ഉപരോധം കുറെ നാളുകള്‍ തുടര്‍ന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ മക്കക്കാര്‍ക്കു യുദ്ധം ഉപേക്ഷിച്ചു തിരിച്ചു പോകേണ്ടി വന്നു. ഇതൊരു അവസരമായി ‘അല്ലാഹു’ മുതലെടുക്കുന്നതാണിവിടെ സന്ദര്‍ഭം. ശീതക്കാറ്റും മണല്‍ക്കാറ്റുമൊക്കെ വീശി ശത്രുക്കളെ പിന്തിരിപ്പിച്ചത് അല്ലാഹുവാണെന്നാണു വെളിപാടിലൂടെ നബി അറിയിച്ചത്.

ഉഹ്ദ് യുദ്ധത്തില്‍ അല്ലാഹു എവിടെപ്പോയിരുന്നു എന്ന സ്വാഭാവികമായ ചോദ്യത്തിനും അല്ലാഹു തന്നെ മുന്‍ കൂറായി ജാമ്യം എടുത്തിരുന്നു. അനുയായികള്‍ നബിയെ വേണ്ട വിധം അനുസരിക്കാത്തതുകൊണ്ടും യുദ്ധ മുതല്‍ വാരിക്കൂട്ടാന്‍ ആക്രാന്തം കാണിച്ചതുകൊണ്ടുമാണു അല്ലാഹു ആ യുദ്ധത്തില്‍ നിന്നും തന്റെ മലക്കുകളെ പിന്തിരിപ്പിച്ചതെന്നായിരുന്നു മുടന്തന്‍ ന്യായം.!
ഇവിടെ പരാജയഭീതി മൂലം പിന്തിരിയാന്‍ ആഗ്രഹിക്കുകയും അതിനനുവാദം ചോദിക്കുകയും ചെയ്തവരെ കപടവിശ്വാസികളായി മുദ്ര കുത്തി കുറ്റപ്പെടുത്തുകയാണു ചെയ്യുന്നത്.

തന്ത്രശാലിയായ ഒരു യോദ്ധാവ് എന്ന നിലയില്‍ മുഹമ്മദിന്റെ സാന്ദര്‍ഭികമായ യുക്തികള്‍ എങ്ങനെ ദിവ്യ വെളിപാടുകളായി രൂപാന്തരപ്പെട്ടു എന്ന് ഈ സൂക്തങ്ങളില്‍ നിന്നും മനസ്സിലാക്കാം.